തീരുമാനമായില്ല; ശശീന്ദ്രനും മാണി സി കാപ്പനും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൻസിപി നേതാക്കളായ മാണി സി കാപ്പനും എകെ ശശീന്ദ്രനും നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പനും ഇടതുമുന്നണി വിടാനാവില്ലെന്ന് ശശീന്ദ്രനും നിലപാട് സ്വീകരിച്ചതോടെയാണ് എങ്ങുമെത്താതെ ചർച്ച അവസാനിപ്പിക്കേണ്ടി വന്നത്.

മന്ത്രി എംകെ ശശീന്ദ്രനും മാണി സി കാപ്പൻ എംഎൽഎയും വെവ്വേറെയായാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. പാലാ സീറ്റുമായി ബന്ധപ്പെട്ടുയരുന്ന തർക്കം മുന്നണി മാറ്റത്തിലേക്ക് ഉൾപ്പെടെ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച തീരുമാനിച്ചത്.

പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുത്താൽ എൻസിപിയിൽ പിളർപ്പുണ്ടാകാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ മാണി സി കാപ്പനും ടിപി പീതാംബരനും അടങ്ങുന്ന എൻസിപി വിഭാഗം കോൺഗ്രസിലേക്ക് പോയേക്കും.

അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്‌നങ്ങളുമായി മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പാലാ സീറ്റ് മാണി സി കാപ്പന് തന്നെ നൽകി പകരം കടുത്തുരുത്തിയിൽ മൽസരിക്കാൻ ജോസ് കെ മാണിയോട് മുഖ്യമന്ത്രി നിർദേശിച്ചേക്കുമെന്നും സൂചനകളുണ്ട്.

പാലാ സീറ്റിൽ മാണി സി കാപ്പൻ യുഡിഎഫ് സ്‌ഥാനാർഥിയായി വരുന്നത് തടയാൻ കൂടിയാണ് ഇത്തരത്തിലൊരു നീക്കം. ജോസ് കെ മാണിയേയും മാണി സി കാപ്പനേയും ഒപ്പം നിർത്തി മൽസരിച്ചാൽ മധ്യകേരളത്തിൽ ഇത്തവണ എൽഡിഎഫിന് മികച്ച വിജയം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്.

Read also: വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE