അസം: കേരളത്തിൽ മുസ്ലിം ലീഗുമായും അസമിൽ എഐയുഡിഎഫുമായും സഖ്യമുണ്ടാക്കിയ കോൺഗ്രസ് ബിജെപിയുടെ മേൽ വർഗീയത ആരോപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കോൺഗ്രസ്-എഐയുഡിഎഫ് സഖ്യം അസമിൽ അധികാരത്തിൽ വന്നാൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാർക്ക് വാതിലുകൾ തുറന്നു കൊടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
സംസ്‌ഥാനത്തെ കോൺഗ്രസ് ഭരണം കാരണം ആയിരക്കണക്കിന് യുവാക്കൾക്ക് ജീവൻ നഷ്‌ടമായെന്നും അമിത് ഷാ പറഞ്ഞു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന അസംബ്ളി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയിലായിരുന്നു അമിത് ഷായുടെ പ്രസ്‌താവന. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് കോൺഗ്രസ് നടപ്പാക്കുന്നതെന്നും ജനങ്ങൾക്കിടയിൽ അവർ ഭിന്നത സൃഷ്ടിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Read also: ട്രാക്‌ടർ റാലി നടത്താം, പരേഡ് അവസാനിച്ച ശേഷം മാത്രം; കർഷകരോട് പോലീസ്