മണിപ്പൂർ സംഘർഷം; സംസ്‌ഥാനത്ത്‌ വീണ്ടും ഇന്റർനെറ്റ് നിരോധനം നീട്ടി

ഈ മാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടത് മുതൽ സംസ്‌ഥാനത്ത്‌ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

By Trainee Reporter, Malabar News
manipur-violence
Rep. Image
Ajwa Travels

ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും ഇന്റെർനെറ്റ് നിരോധനം നീട്ടി. ഈ മാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടത് മുതൽ സംസ്‌ഥാനത്ത്‌ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31ന് ഇന്റർനെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു. അതേസമയം, മണിപ്പൂരിൽ കഴിഞ്ഞ ദിവസം വീണ്ടും സംഘർഷം ഉണ്ടായി.

ഇരുഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ ഇംഫാൽ വെസ്‌റ്റ് ജില്ലയിൽ വെടിവെപ്പ് ഉണ്ടായി. മണിപ്പൂരിലെ നാഗാ വിഭാഗം എംഎൽഎമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്താനിരിക്കെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. അതേസമയം, മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും.

കലാപവുമായി ബന്ധപ്പെട്ട് നിലവിൽ ആറ് കേസുകളാണ് സിബിഐ രജിസ്‌റ്റർ ചെയ്‌തത്‌. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥർ ആയിരിക്കും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. മണിപ്പൂർ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 98 ആയി. 310 പേർക്ക് പരിക്കേറ്റു. തീവെച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്‌റ്റർ ചെയ്‌തു. നിലവിൽ അഞ്ചു ജില്ലകളിൽ കർഫ്യൂ ഇളവ് പിൻവലിക്കുകയും 11 ജില്ലകളിൽ ഇളവ് നൽകുകയും ചെയ്‌തിട്ടുണ്ട്‌.

Most Read: മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ ‘പേടിച്ചെന്ന്’ പറയണം; പരിഹസിച്ച് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE