ന്യൂഡെൽഹി: ആനുകൂല്യങ്ങൾക്ക് എന്ന പേരിൽ വോട്ടർമാരുടെ പേരുകൾ ചേർക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. സർവേ എന്ന് പറഞ്ഞു രാഷ്‌ട്രീയ പാർട്ടികൾ പേര് ചേർക്കുന്നതിനെതിരെ ലഭിച്ച പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് 5 ഘട്ട വോട്ടെടുപ്പുകൾ ബാക്കിനിൽക്കേയാണ് വിവിധ സ്‌ഥലങ്ങളിൽ രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനെന്ന വ്യാജേന വോട്ടർമാരുടെ പേര് ചേർക്കുന്നുവെന്ന വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് കമ്മീഷൻ പുതിയ ഉത്തരവ് ഇറക്കിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഇത്തരം നടപടിയുമായി മുന്നോട്ട് പോകരുതെന്നാണ് കമ്മീഷൻ രാഷ്‌ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർവേയുടെ പേരിലും മറ്റും ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകുന്നതിന്റെ മറവിൽ പേരുകൾ ചേർക്കുന്ന നടപടികൾ ഉടനടി നിർത്തിവെക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
Most Read| യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ