മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ ബന്ധുവിന്റെ 6.45 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടിയ സംഭവത്തിൽ ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ.
“നിങ്ങൾക്ക് അധികാരത്തിൽ വരണമെങ്കിൽ അധികാരത്തിൽ വരൂ. എന്നാൽ അധികാരത്തിൽ എത്താൻ ഈ നീചമായ കാര്യങ്ങളൊന്നും ചെയ്യരുത്. ഞങ്ങളുടെയോ മറ്റാരുടെയോ കുടുംബാംഗങ്ങളെ ഉപദ്രവിക്കരുത്. നിങ്ങളുടെ കുടുംബാംഗങ്ങളെ ഞങ്ങൾ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല,”- അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ കുടുംബങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്‌തുവെന്നോ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്‌തെന്നോ അല്ല ഞങ്ങൾ പറയുന്നത്. അധികാരത്തിലെത്താൻ ഞങ്ങളെ ജയിലിൽ അടയ്‌ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ ജയിലിൽ അടയ്‌ക്കുക,”- താക്കറെ പറഞ്ഞു.
ഉദ്ദവ് താക്കറെയുടെ ബന്ധു ശ്രീധര്‍ പടങ്കറിന്റെ ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ താനെ വര്‍ത്തക് നഗറിലെ ‘നീലാംബരി’ പദ്ധതിയിലെ 11 അപ്പാര്‍ട്ടുമെന്റുകള്‍ ഉൾപ്പടെയാണ് കണ്ടുകെട്ടിയത്.
Most Read: എംഎൽഎമാർക്ക് ഇനി ഒറ്റ പെൻഷൻ; പഞ്ചാബിൽ മാറ്റവുമായി എഎപി