തിരുവനന്തപുരം : സംസ്‌ഥാനത്ത് ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ മുന്നറിയിപ്പുമായി കേരള പോലീസ്. തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്നാണ് കേരള പോലീസ് സംസ്‌ഥാനത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കുകയും അതുപയോഗിച്ച് ശിക്‌ഷാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ചെയ്‌ത നിരവധി കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതിന്റെ അടിസ്‌ഥാനത്തിലാണ് ജനങ്ങള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തിരിച്ചറിയല്‍ രേഖകളായ ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, മാര്‍ക്ക് ലിസ്‌റ്റ് എന്നിവയോ ഒപ്പോ, ഒടിപി നമ്പറോ അപരിചിതരായ ആളുകള്‍ക്ക് കൈമാറരുതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള രേഖകള്‍ ഉപയോഗിച്ച് ബാങ്ക് ലോണുകളും സിം കാര്‍ഡുകളും എടുക്കുകയും മറ്റ് ശിക്‌ഷാര്‍ഹമായ പ്രവര്‍ത്തനങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍ അപരിചിതരായ ആളുകള്‍ക്ക് കൈമാറാതെ സൂക്‌ഷിക്കണമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.
ഇതിനോടകം തന്നെ ഇത്തരത്തിലുള്ള നിരവധി പരാതികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പോലീസ് ഉദ്യോഗസ്‌ഥരുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പണം തട്ടിയെടുത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വിവിധ പോലീസ് ഉദ്യോഗസ്‌ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് നിര്‍മ്മിച്ച് അതിലൂടെ പണം തട്ടിയെടുത്തതായാണ് സംസ്‌ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച പരാതി. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ അകപ്പെടാതെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിപ്പ് നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also : രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്