മുംബൈ: ഹിന്ദി ചലച്ചിത്ര വ്യവസായത്തെ മുംബൈയില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിലൂടെ ബോളിവുഡിനെ ഇല്ലാതാക്കാന്‍ മനപൂര്‍വം ശ്രമം നടക്കുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താക്കറെയുടെ പ്രസ്താവന.
‘ഹിന്ദി സിനിമാ വ്യവസായം അവസാനിപ്പിക്കാനോ മറ്റെവിടെക്കെങ്കിലും മാറ്റുന്നതിനോ ഉള്ള നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല, ബോളിവുഡ് ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന സിനിമ മേഖലയാണ്. കഴിഞ്ഞ കുറച്ചു നാളുകയായി ഈ മേഖലയെ തകർക്കാൻ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നു. ഇത് വേദനാജനകമാണ് ‘- മുഖ്യമന്ത്രി പറഞ്ഞു
യു പി യില്‍ ഫിലിം സിറ്റി തുടങ്ങാനുള്ള ബി ജെ പി സര്‍ക്കാരിന്റെ നീക്കം കൂടി മുന്നില്‍ കണ്ടാണ് താക്കറെയുടെ പ്രസ്താവന. മഹാരാഷ്ട്രയില്‍ തീയറ്ററുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ ഉടന്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: രാജ്യത്ത് തീയറ്ററുകള്‍ തുറന്നു; എത്തുന്നത് വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം