റിയാദ്: കാലി സിറിഞ്ചുമായി ‘വാക്‌സിന്‍ കുത്തിവെപ്പ്’ നടത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. ഏഷ്യന്‍ വംശജനായ ഡോക്‌ടറാണ് സൗദിയില്‍ അറസ്‌റ്റിലായത്. വാക്‌സിന്‍ കുത്തിവെക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഒരു മാസം മുന്‍പാണ് സംഭവം നടന്നത്. വാക്‌സിന്‍ കുത്തിവെക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സിറിഞ്ചില്‍ വാക്‌സിൻ ഇല്ലായിരുന്നുവെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീഡിയോയെ കുറിച്ച് പോലീസ് അന്വേഷണം നടത്തുകയും കുത്തിവെപ്പ് തട്ടിപ്പ് നടത്തിയ ഡോക്‌ടറെ കണ്ടെത്തി അറസ്‌റ്റ് ചെയ്യുകയും ആയിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‌തുവരുന്ന ഏഷ്യന്‍ വംശജനായ ആരോഗ്യ പ്രവര്‍ത്തകനാണ് അറസ്‌റ്റിൽ ആയിരിക്കുന്നതെന്ന് സൗദി ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസും ആരോഗ്യവകുപ്പും വ്യക്‌തമാക്കി.
അതേസമയം വീഡിയോയിലുള്ള ഇഞ്ചക്ഷന്‍ സ്വീകരിക്കുന്നയാള്‍ക്ക് ഉടന്‍ തന്നെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് നടത്തുകയും ചെയ്‌തിരുന്നു.
Read Also: രണ്ടാം തരംഗത്തിൽ രോഗികൾ ഏറെയും 40ന് മുകളിലുള്ളവർ; ശ്വാസതടസം ഉള്ളവർ കൂടുതൽ