രണ്ടാം തരംഗത്തിൽ രോഗികൾ ഏറെയും 40ന് മുകളിലുള്ളവർ; ശ്വാസതടസം ഉള്ളവർ കൂടുതൽ

By Desk Reporter, Malabar News
covid update- india
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികൾ ഏറെയും 40 വയസിന് മുകളിൽ പ്രായം ഉള്ളവരാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ) ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രോഗ ലക്ഷണങ്ങളുടെ തീവ്രത ആദ്യ തരംഗത്തെ അപേക്ഷിച്ച് തീരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, രണ്ടാം തരംഗത്തില്‍ മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് ശ്വാസതടസം അനുഭവപ്പെട്ടവരുടെ എണ്ണം കൂടുതലാണ്. ആദ്യ തരംഗത്തില്‍ വരണ്ട ചുമ, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളായിരുന്നു കൂടുതലായും പ്രകടമായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ യുവാക്കളും കുട്ടികളുമാണ് കൂടുതൽ രോഗ ബാധിതരാകുന്നതെന്ന വാദവും അദ്ദേഹം തള്ളി. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തില്‍ രോഗബാധിതർ ആയവരില്‍ 70 ശതമാനവും 40 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് ബാധിതരായ ചെറുപ്പക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രമാണുള്ളത്.

ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ചവരുടെ ശരാശരി പ്രായം 50 വയസായിരുന്നു. എന്നാൽ രണ്ടാം തരംഗത്തില്‍ ഇത് 49 വയസാണ്. രണ്ടാം തരംഗത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിൽസ തേടേണ്ടി വരുന്നത് കൂടുതലും പ്രായമായവർക്ക് തന്നെയാണ് എന്നും ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്‌തമാക്കി.

അതേസമയം, രാജ്യത്തെ ഗുരുതര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ഡെൽഹിയിൽ പുരോഗമിക്കുകയാണ്. രോഗവ്യാപനം രൂക്ഷമായ ഡെൽഹിയിൽ ഇന്ന് രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തി. 6 ദിവസത്തേക്കാണ് സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

Also Read:  നഗരങ്ങളില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ഉത്തരവ് മയപ്പെടുത്തി കാസര്‍ഗോഡ് ജില്ലാ കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE