ഡോക്‌ടറേറ്റ് വ്യാജമെന്ന് ആരോപണം; വിജയ് പി. നായര്‍ക്കെതിരെ നടപടി

By Staff Reporter, Malabar News
kerala image_malabar news
Vijay P Nair
Ajwa Travels

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്‌ത യൂട്യൂബര്‍ വിജയ് പി. നായരുടെ ഡോക്‌ടറേറ്റ് വ്യാജമെന്ന് ആരോപണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്‌ടറാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ തന്റെ വീഡിയോകള്‍ക്ക് വിശ്വാസ്യത നേടിയിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് പിഎച്ച്ഡി ബിരുദം നല്‍കിയെന്ന് പറയുന്ന സര്‍വകലാശാല വെറും കടലാസ് സര്‍വകലാശാല മാത്രമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇതോടെ വ്യാജ യോഗ്യത കാണിച്ച് തട്ടിപ്പ് നടത്താന്‍ സൈക്കോളജിസ്റ്റെന്ന പേര് ഉപയോഗിച്ചതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഇയാള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചിരിക്കുകയാണ്.

Related News: ഭാഗ്യലക്ഷ്‍മിയോട് ഐക്യദാര്‍ഢ്യം; പിന്തുണയുമായി ഫെഫ്‌ക

വിജയ് പി നായര്‍ ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നാണ് തനിക്ക് പിച്ച്ഡി ലഭിച്ചതെന്നായിരുന്നു അവകാശവാദം ഉന്നയിച്ചിരുന്നത്. കൂടാതെ പി.എച്ച്.ഡി സ്വീകരിക്കുന്ന ഫോട്ടോകളും മറ്റും ഇയാള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെന്നൈയിലോ പരിസരപ്രദേശത്തോ ഇങ്ങിനെ ഒരു സര്‍വകലാശാല ഇല്ലെന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാത്രവുമല്ല സര്‍വകലാശാലക്ക് ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യസ വകുപ്പിന്റെയോ, യു.ജി.സിയുടെയോ അനുമതിയുള്ളതിനെ കുറിച്ചുള്ള വിവരങ്ങളില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവയെല്ലാം പരിഗണിച്ചാണ് അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഇയാള്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നത്.

Read Also: പ്രിയങ്കയെ ഇറക്കി നേട്ടം കൊയ്യാൻ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE