എറണാകുളം: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്‌ടർമാർ. കുഞ്ഞിന് സംസാരശേഷി വീണ്ടെടുക്കാൻ ആയിട്ടില്ല. അതേസമയം, പറയുന്ന കാര്യങ്ങളോട് കുട്ടി പ്രതികരിച്ചു തുടങ്ങിയതായി മുഖഭാവത്തിലൂടെ അറിയിക്കുന്നതായും ഡോക്‌ടർമാർ അറിയിച്ചു. ആഹാരം കഴിക്കാനും സാധിക്കുന്നുണ്ട്. കുഞ്ഞിന്റെ ഇടത് കൈക്ക് സംഭവിച്ച ഒടിവിന് ശസ്‌ത്രക്രിയ നടത്തേണ്ടി വരും.
ഇക്കാര്യത്തിൽ വൈകാതെ മെഡിക്കൽ സംഘം തീരുമാനം എടുക്കും. മരുന്നുകളും, ഫിസിയോ തെറാപ്പിയുമാണ് നിലവിൽ തുടരുന്നത്. അതേസമയം, കേസിൽ അമ്മക്കെതിരെ നടപടികൾ കടുപ്പിക്കാൻ പോലീസ് ഒരുങ്ങുകയാണ്. ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരം നിലവിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ അമ്മയെ ഇനിയും ചോദ്യം ചെയ്യും.
അതേസമയം, കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം സംസാരശേഷിയെ ബാധിക്കാൻ സാധ്യത ഉണ്ടെന്നാണ് ഡോക്‌ടർമാർ പറയുന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് പോലീസ് സംശയിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആന്റണി ടിജിനെതിരെ ആരും മൊഴി നൽകിയിട്ടില്ല.
Most Read: ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങും; കോടിയേരി