കൊച്ചി: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങുമെന്ന് സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതിനായി ഇടതുപക്ഷ എംപിമാരുടെ എണ്ണം വർധിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. സംസ്‌ഥാന സമ്മേളനത്തിൽ റിപ്പോർട് അവതരിപ്പിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
2004ലെ വാജ്‌പേയ് സർക്കാരിനെ ഭരണത്തിൽ നിന്നും പുറത്തിറക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് ഇടതുപക്ഷമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20ൽ 18 സീറ്റിലും ഇടതുപക്ഷം വിജയിച്ചു. അതിനാൽ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സാധിച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ ഉണ്ടാവില്ലെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. എന്നാൽ 20ൽ 19 സീറ്റിലും വിജയിച്ച കോൺഗ്രസിന് പാർലമെന്റിൽ മുഖ്യ പ്രതിപക്ഷമാകാൻ പോലും സാധിച്ചില്ല. ഇത് മനസിലാക്കി കേരള ജനത ഇടതുപക്ഷത്തിന് ഒപ്പം ചേരണമെന്നും കോടിയേരി പറഞ്ഞു.
Read Also: തിരുവല്ലം കസ്‌റ്റഡി മരണം; കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്