ന്യൂഡെല്‍ഹി: പാര്‍ട്ടിയില്‍ ഇനി ഏതെങ്കിലും സ്‌ഥാനം താൻ സ്വീകരിക്കില്ലെന്ന് ഗുലാം നബി ആസാദ്. രാജ്യസഭാംഗമെന്ന നിലയില്‍ കാലാവധി അവസാനിക്കാൻ ഇരിക്കവേയാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം.
‘ഞാനിപ്പോള്‍ സ്വതന്ത്രനാണ്. എന്നെ ഇനി എവിടേയും കാണാം. പാര്‍ട്ടിയില്‍ എന്തെങ്കിലും സ്‌ഥാനം വഹിക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ല’, അദ്ദേഹം പറഞ്ഞു. 1975ല്‍ ജമ്മു കശ്‌മീർ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായിരുന്നു താനെന്നും പാര്‍ട്ടിയില്‍ പല ഉന്നത സ്‌ഥാനങ്ങളും താൻ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിരവധി പ്രധാനമന്ത്രിമാര്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിച്ചു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനായത് ഭാഗ്യമായി കരുതുന്നു’, ഗുലാം നബി ആസാദ് പറഞ്ഞു. ജീവനുള്ള കാലത്തോളം പൊതുപ്രവര്‍ത്തന രംഗത്ത് തുടരാനാണ് തന്റെ തീരുമാനമെന്നും കോണ്‍ഗ്രസിനെ ശക്‌തിപ്പെടുത്താനാണ് തന്റെ പ്രവര്‍ത്തനമെന്നും ആസാദ് പറഞ്ഞു.
Read also: ‘അദാനി അംബാനി ജീവി’; മോദിക്ക് പ്രശാന്ത് ഭൂഷന്റെ മറുപടി