ന്യൂഡെൽഹി: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി കേസെടുക്കേണ്ടെന്നാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രം നിർദ്ദേശം നൽകിയെങ്കിലും സംസ്‌ഥാനങ്ങൾ ഉത്തരവ് പുറത്തിറക്കിയാൽ മാത്രമേ ഇളവുകൾ നിലവിൽ വരികയുള്ളൂ.
കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഈ കാര്യങ്ങൾ വ്യക്‌തമാക്കിയിട്ടുള്ളത്. എന്നാൽ മാസ്‌ക് ധരിക്കേണ്ടെന്നോ, സാമൂഹിക അകലം പാലിക്കേണ്ടെന്നോ കേന്ദ്രം നിർദ്ദേശിച്ചിട്ടില്ല. മാസ്‌ക് ധരിക്കാത്തതിനാൽ കേസെടുക്കുന്ന നടപടി ഒഴിവാക്കാനാണ് നിർദ്ദേശം നൽകിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ 2020 മാർച്ച് 24ആം തീയതിയാണ് മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
Read also: ദിലീപിനെയും ആന്റണിയെയും പുറത്താക്കാൻ ഫിയോക് നീക്കം