കൊച്ചി: നരബലിക്കു ശേഷം പ്രതികൾ മൂന്നു പേരും ചേർന്ന് സ്‌ത്രീകളുടെ ശരീരം വെട്ടിമുറിച്ച് പാകം ചെയ്‌തു കഴിച്ചു. ഇരട്ടനരബലിക്ക് ശേഷം നരഭോജനം നടത്തിയാൽ കൂടുതൽ ഉത്തമമെന്ന മുഹമ്മദ് ഷാഫിയുടെ നിർദ്ദേശം അനുസരിച്ചാണ് ഈ ക്രൂരതകൂടി ചെയ്‌തത്. പാചകം ചെയ്‌ത രീതികളും ലൈല പോലീസിനോട് വിശദീകരിച്ചു.
ലെെലയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. കൊലപ്പെടുത്താൻ കൊണ്ടുവന്ന റോസലിന്റെയും പത്‌മയുടെയും ആഭരണങ്ങൾ ക്രൂരതക്ക് ശേഷം ഷാഫി കെെക്കലാക്കിയെന്നും ലെെല മൊഴി നൽകിയിട്ടുണ്ട്. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ ഈ ആഭരണങ്ങൾ പണയം വച്ചുവെന്ന് ഷാഫി പൊലീസിനോട് പറഞ്ഞിരുന്നു.
നരബലി കേസിലെ മുഖ്യപ്രതി ഷാഫി ലൈംഗിക വൈകൃതത്തിന് അടമയാണെന്ന് പൊലീസ് വ്യക്‌തമാക്കി. എറണാകുളം ജില്ലയിൽ നിന്നുതന്നെ ഷാഫിയെ ഒരുതവണ നാട്ടുകാർ കയ്യും കാലുംകെട്ടി പോലീസിൽ ഏൽപിച്ചിരുന്നു.
അന്ന് ഒരുവയോധികയെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കിയ കേസിലാണ് ഈ സംഭവം ഉണ്ടായത്. ഈ കേസിൽ പിന്നീട് എന്ത് സംഭവിച്ചു എന്നത് വ്യക്‌തമല്ല. ലെെംഗിക വൈകൃതം ഇയാൾ പലരിലും പരീക്ഷിച്ചിട്ടുണ്ട് എന്നാണ് സൂചന. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്തു കൊണ്ടുവരാൻ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.
Related: ഇരട്ടനരബലി കേസിലെ പ്രസക്‌തമായ വാർത്തകൾ ഈ ലിങ്കിൽ വായിക്കാം