ദുബായ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കോവിഡ് റാപിഡ് പരിശോധന ഫലം ഹാജരാക്കണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി ദുബായ്. യാത്രക്കാർ 4 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലം ഹാജരാക്കണമെന്നാണ് ഇതുവരെ നിലനിന്നിരുന്ന നിർദ്ദേശം. എന്നാൽ ഇത് നിലവിൽ 6 മണിക്കൂർ ആയി ഉയർത്തിയിട്ടുണ്ട്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ മാർഗനിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
പുതിയ നിർദ്ദേശം സംബന്ധിച്ച അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ, പാകിസ്‌ഥാൻ, ശ്രീലങ്ക, ഉഗാണ്ട, നേപ്പാൾ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി മുതൽ ദുബായിലേക്ക് മടങ്ങുന്നതിന് 6 മണിക്കൂർ മുൻപെടുത്ത കോവിഡ് റാപിഡ് പരിശോധന ഫലം ഹാജരാക്കിയാൽ മതിയാകും.
Read also: കാസർഗോഡും ഐഎൻഎല്ലിന്റെ കൂട്ടത്തല്ല്; പ്രവർത്തകർ ചിതറിയോടി