ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

By Staff Reporter, Malabar News
kerala image_malabar news
Bineesh Kodiyery
Ajwa Travels

ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി നടത്തിയ പണമിടപാട് ഇ ഡി ചോദിച്ചറിഞ്ഞു. അനൂപുമായി സുഹൃത്ത് ബന്ധം മാത്രമാണ് ഉള്ളതെന്നും ലഹരിക്കടത്തിന് സഹായം നല്‍കിയിട്ടില്ലെന്നും ബിനീഷ് കോടിയേരി ആവര്‍ത്തിച്ചു. ബെംഗളൂരു ശാന്തി നഗറിലെ ഇഡി ഓഫീസില്‍ ഇന്ന് രാവിലെ 11ഓടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

അനൂപില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാനാണ് ബിനീഷിനെ ഇഡി വിളിച്ചുവരുത്തിയത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ബെംഗളൂരുവില്‍ പിടികൂടിയ ലഹരിമരുന്നു റാക്കറ്റിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്.

വെളിപ്പെടുത്തിയതില്‍ അധികം സമ്പാദ്യം ബിനീഷിനുണ്ടെന്ന നിഗമനമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ബിനീഷ് ആദ്യഘട്ടത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ തന്നെ സ്വത്തുവിവരങ്ങളുടെ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്‌തതിന്റെ തുടര്‍ച്ചയായാണ് ബിനീഷിനെ ഇ ഡി വിണ്ടും ചോദ്യം ചെയ്‌തത്. കഴിഞ്ഞ അഞ്ച് ദിവസത്തോളമായി പരപ്പന അഗ്രഹാര ജയിലിലാണ് അനൂപ്.

ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ കമ്പനിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം. കൂടാതെ ബിനീഷ് നല്‍കിയിരുന്ന തുക അനൂപ് ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്നോ എന്നും ആറ് ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ ഇടപാടുകള്‍ ബിനീഷ് കോടിയേരി നടത്തിയിരുന്നോ എന്നും ഇ ഡി ചോദിച്ചറിഞ്ഞു എന്നുമാണ് ലഭിക്കുന്ന വിവരം.

Read Also: അടല്‍ തുരങ്ക പാത: 72 മണിക്കൂറിനിടയില്‍ മൂന്ന് അപകടങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE