വിദ്യാഭ്യാസ നയരൂപീകരണം; കുട്ടികൾക്കും അഭിപ്രായം രേഖപ്പെടുത്താം- മന്ത്രി വി ശിവൻകുട്ടി

By Trainee Reporter, Malabar News
Education policy making-Minister V Sivankutty
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി
Ajwa Travels

തിരുവനന്തപുരം: വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഇനിമുതൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റി ആയ എസ്‌സിഇആർടി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ കൂടി ഉൾപ്പെടുത്തും.

വിദ്യാഭ്യാസ ചർച്ചകൾ, സെമിനാറുകൾ, ശിൽപ്പശാലകൾ എന്നിവയിൽ കുട്ടികൾക്കും ഇനിമുതൽ സ്‌ഥാനം ഉണ്ടാകും. അക്കാദമിക വിദഗ്‌ധരുടെയും അധ്യാപകരുടെയും മുന്നിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാൻ ലഭിക്കുന്ന അവസരം കുട്ടികൾക്ക് മികച്ച അനുഭവം തന്നെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് എന്ത്, എങ്ങനെ, എപ്പോൾ, എവിടെവെച്ചു പഠിക്കണം എന്നിവയെ കുറിച്ചൊക്കെ ഇതുവരെ വിദഗ്‌ധരും അധ്യാപകരും മാത്രമാണ് ചർച്ച ചെയ്‌ത്‌ തീരുമാനം എടുത്തിരുന്നത്.

എന്നാൽ, ഇനിയങ്ങോട്ട് ഇവയെ കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായം കൂടി കേൾക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ രംഗം കൂടുതൽ വിദ്യാർഥി സൗഹൃദ-കേന്ദ്രീകൃതമാക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം തന്നെ 10, 12 ക്ളാസുകളിലെ പൊതുപരീക്ഷയുടെ ചോദ്യ പേപ്പറുകൾ വിലയിരുത്താൻ കുട്ടികൾക്ക് അവസരം നൽകുമെന്നും ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

സംസ്‌ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് താൽപര്യമുള്ള വിദ്യാർഥികൾക്ക് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള എല്ലാ സഹായവും എസ്‌സിഇആർടി നൽകും.

Most Read: ഡോക്‌ടറെ പീഡിപ്പിച്ച കേസ്; മലയിൻകീഴ് എസ്ഐക്ക് മുൻകൂർ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE