റിയാദ്: ഗള്‍ഫില്‍ ജൂലൈ ഒന്‍പതിന് ബലിപെരുന്നാള്‍. സൗദി അറേബ്യയിൽ ദുൽഹജ്‌ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒന്‍പതിനാണെന്ന് സ്‌ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമായെന്ന് സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗദിയിലെ തുമൈർ എന്ന സ്‌ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.
ഹജ്‌ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം ജൂലൈ എട്ട് വെള്ളിയാഴ്‌ച നടക്കും. മാസപ്പിറവി ദൃശ്യമായതോടെ ഹജ്‌ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ഥാടകരും അധികൃതരും കടക്കും. ദുല്‍ഹജ്‌ജ് ഏഴിന് വൈകിട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്ന് നീങ്ങിത്തുടങ്ങും. ജൂലൈ 12ന് ചടങ്ങുകള്‍ അവസാനിക്കും. നേരത്തെ ഒമാനിലും മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു
Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ