കല്‍പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 112 ബൂത്തുകളില്‍ മാവോവാദി ഭീഷണി. ഇവിടങ്ങളില്‍ അധിക സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
രണ്ടു മാവോവാദി നേതാക്കള്‍ വൈത്തിരി, ബാണാസുര വാളാരംകുന്ന് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട പശ്‌ചാത്തലം കൂടി കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടാവുമെന്നാണ് അധികൃതര്‍ കരുതുന്നത്.
ഭീഷണിയുള്ള ജില്ലയിലെ 112 ബൂത്തുകളിലും അധിക സുരക്ഷയൊരുക്കുമെന്ന് കളക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു. ഇവിടെ മറ്റു ജില്ലകളില്‍നിന്നുള്ള പോലീസുകാരെയും വിന്യസിക്കുമെന്നും പട്രോളിങ് ശക്‌തിപ്പെടുത്തുമെന്നും കളക്‌ടര്‍ വ്യക്‌തമാക്കി.
നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി മാവോവാദികള്‍ കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു എങ്കിലും ഇതുവരെയും അത്തരം സംഭവങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read Also: ‘മോദിയുടെ ഭരണം ഇന്ത്യയെ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു’; രാഹുൽ ഗാന്ധി