ന്യൂഡെൽഹി: ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ ജിഡിപി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മോദിക്ക് കീഴിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ ചരിത്രത്തിൽ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയതായി രാഹുൽ ആരോപിച്ചു. ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉൽപാദനം) ജൂലായ്-സെപ്റ്റംബർ കാലയളവിൽ 7.5 ശതമാനം ഇടിവ് രേഖപെടുത്തിയിരുന്നു.
‘നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലെത്തി. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ ഇപ്പോഴും മൂന്ന് കോടിയിൽ അധികം ജനങ്ങൾ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഉറ്റുനോക്കുന്നു, അവരെ പരിഗണിച്ചിട്ടില്ല. ദുർബല തീരുമാനങ്ങൾ കൊണ്ട് മാത്രം ഒരു സമ്പദ് വ്യവസ്‌ഥയും വളരില്ല, ഈ അടിസ്‌ഥാന തത്വമെങ്കിലും പ്രധാനമന്ത്രി മനസിലാക്കണം’ രാഹുൽ ട്വീറ്റിൽ പറഞ്ഞു.
Under PM Modi, India’s economy is officially in a recession for the first time ever.
More importantly, 3 crore people are still looking for work under MNREGA.
Economy cannot be ordered to grow by diktats. PM needs to first understand this basic idea.
— Rahul Gandhi (@RahulGandhi) November 27, 2020
രണ്ട് പാദങ്ങളിലും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥ സാങ്കേതിക മാന്ദ്യത്തെ (ടെക്‌നിക്കല്‍ റിസഷന്‍) അഭിമുഖീകരിക്കുന്നതായാണ് നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസ് (എൻഎസ്ഒ) പുറത്ത് വിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Read Also: ജിഡിപി 7.5 ശതമാനം കുറഞ്ഞു; ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ സാങ്കേതിക മാന്ദ്യത്തിലേക്ക്