കാസർഗോഡ്: വൈദ്യുതി ഉൾപ്പടെയുള്ള പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) കാസർഗോഡ് ഡിവിഷൻ പൊതുയോഗം ആവശ്യപ്പെട്ടു. വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് പൂർണമായും തീറെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണം.
ക്രോസ് സബ്‌സിഡി ഇല്ലാതാക്കിയാൽ പാവപ്പെട്ട ഗാർഹിക ഉപഭോക്‌താക്കളും കാർഷിക വ്യാവസായിക ഉപഭോക്‌താക്കാളും വൈദ്യുതിക്ക് തീവില നൽകേണ്ടി വരുമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. സംസ്‌ഥാന വൈസ് പ്രസിഡണ്ട് വിവി വിജയൻ യോഗം ഉൽഘാടനം ചെയ്‌തു. ഡിവിഷൻ പ്രസിഡണ്ട് കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പിവി ജയരാജൻ, എൻവി അജിത്ത്, വി ജനാർദ്ദനൻ, കെഎം ജലാലുദ്ദീൻ, ബാലകൃഷ്‌ണൻ കോളിക്കര എന്നിവർ സംസാരിച്ചു.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല