വയനാട് : ശരീരത്തിൽ മുറിവുമായി ജനവാസ കേന്ദ്രങ്ങളിൽ അലയുന്ന കാട്ടാനയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുതുമലയിലെ തെപ്പക്കാട് ആനപ്പന്തിയിൽ ആന കൊട്ടിൽ നിർമാണം ആരംഭിച്ചു. കഴിഞ്ഞ 8 മാസമായി ശരീരത്തിൽ മുറിവുകളുമായി ആന ജനവാസ കേന്ദ്രത്തിൽ അലയുകയാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. ഏകദേശം 35 വയസുള്ള കൊമ്പനാന ആണിത്.
ആനകൾ തമ്മിൽ കുത്തുകൂടിയാണ് ശരീരത്തിൽ മുറിവ് ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ഗുഹ്യ ഭാഗത്തായി ഉണ്ടായ മുറിവിൽ നിന്നും പഴുപ്പ് ഒലിക്കുന്നുണ്ട്. കൂടാതെ വേദന അസഹനീയമാകുന്ന സാഹചര്യങ്ങളിൽ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നതും കാണാൻ കഴിയും.
ഗൂഡല്ലൂരിനും സമീപത്തുമുള്ള പ്രദേശങ്ങളിലുമാണ് കാട്ടാന അലഞ്ഞു നടക്കുന്നത്. തുടർന്ന് ഇതിനെ പിടികൂടി ചികിൽസ നൽകണമെന്ന ആവശ്യവുമായി നാട്ടുകാർ അധികൃതരെ സമീപിച്ചു. തുടർന്നാണ് ആനയെ പിടികൂടി ചികിൽസ നൽകാൻ വനംവകുപ്പ് തീരുമാനിച്ചത്. ആന കൊട്ടിൽ നിർമാണം പൂർത്തിയായാൽ ആനയെ മയക്കു വെടി വച്ച് തളക്കും. തുടർന്ന് ചികിൽസ നൽകാനാണ് തീരുമാനം.
Read also : മുണ്ടക്കയം ബെവ്‌കോയിൽ വ്യാപക തിരിമറി; ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിലധികം മദ്യം