തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം പുനപരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ധാരണാപത്രത്തിലെ നിർദേശങ്ങൾ പരിശോധിക്കാനും നിയമ വിരുദ്ധമായ നിർദേശങ്ങൾ ഉണ്ടെങ്കിൽ റദ്ദാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം.
കരാറുമായി ബന്ധപ്പെട്ട് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു. ആഴക്കടൽ മൽസ്യബന്ധന കരാറുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു.
ആഴക്കടൽ മൽസ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്‌ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നു എന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്ന വൻ അഴിമതിയാണ് കരാറിന് പിന്നിലെന്നാണ് പ്രതിക്ഷ നേതാവ് പറഞ്ഞത്.
Read also: ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചന; ജെ മേഴ്‌സിക്കുട്ടിയമ്മ