കൊല്ലം: വോട്ടെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് ഇഎംസിസി ഡയറക്‌ടറും കുണ്ടറയിലെ സ്‌ഥാനാർഥിയുമായ ഷിജു വർഗീസ് കസ്‌റ്റഡിയിൽ. ഷിജുവിന്റെ കാറിന് നേരെ വോട്ടെടുപ്പ് ദിവസത്തിൽ ബോംബാക്രമണം നടന്നുവെന്ന സംഭവം ആസൂത്രണം ചെയ്‌തതാണെന്ന വിവരത്തെ തുടർന്നാണ് നീക്കം. ഷിജു ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
കർണാടകയിൽ നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം സ്വദേശി ബിനു കുമാറിനെ തിരുവനന്തപുരത്ത് നിന്നും ഇവരുടെ സഹായിയായ മൂന്നാമനെ മുംബൈയിൽ നിന്നുമാണ് കസ്‌റ്റഡിയിൽ എടുത്തത്. മൂവരെയും വൈകിട്ടോടെ കൊല്ലത്ത് എത്തിക്കും.
കുണ്ടറയിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്ക് എതിരായി ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടി സ്‌ഥാനാർഥിയായാണ് ഷിജു മൽസരിച്ചത്. വോട്ടെടുപ്പ് ദിവസം ഷിജുവിന്റെ കാറിന് നേരെ ഉണ്ടായ ആക്രമണം ഏറെ വിവാദമായിരുന്നു.
Read also: നിരോധനാജ്‌ഞ; വട്ടംകുളത്ത് കർശന നടപടികളുമായി അധികൃതർ