തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യബന്ധന കരാറില്‍ ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചനയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു. ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയിട്ടില്ല. തന്നെ ഓഫീസില്‍ വന്ന് കണ്ടിരുന്നു. കൃത്യമായി താന്‍ ഗവണ്‍മെന്റിന്റെ നയം പറഞ്ഞുവെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്‌തമാക്കി.
അതേസമയം തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷനേതാവ്. മൽസ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് നിർണായകമായ രണ്ട് രേഖകൾ കൂടി രമേശ് ചെന്നിത്തല പുറത്ത് വിട്ടു. ഇഎംസിസി അസന്റിൽ വച്ച് ഒപ്പുവച്ച ധാരണാ പത്രവും 4 ഏക്കർ സ്‌ഥലം അനുവദിച്ച് നൽകിയതിന്റെ രേഖയുമാണ് താൻ പുറത്തുവിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read also: ആഴക്കടൽ മൽസ്യ ബന്ധനം; രണ്ട് രേഖകൾ കൂടി ചെന്നിത്തല പുറത്തുവിട്ടു