ന്യൂഡെല്‍ഹി: ആഴക്കടല്‍ മൽസ്യ ബന്ധന വിവാദത്തില്‍ സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ്. സംസ്‌ഥാന സര്‍ക്കാര്‍ ശ്രമിച്ചത് കമ്മീഷന്‍ തട്ടാനാണെന്ന് അദ്ദേഹം ആരോപിച്ചു.
തട്ടിപ്പ് നടത്താനാണ് അമേരിക്കന്‍ കമ്പനിയുമായി സംസ്‌ഥാന സർക്കാർ ധാരണയുണ്ടാക്കിയതെന്നും ഗിരിരാജ് സിങ് വിമര്‍ശിച്ചു. മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ വിദേശ കമ്പനികളെ അനുവദിക്കില്ല. കടല്‍ മൽസ്യ തോഴിലാളികള്‍ക്ക് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്നും ഇതില്‍ ഒരു മാറ്റവും വരുത്തില്ലെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
Also Read: ഉദ്യോഗസ്‌ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം; കെ സുധാകരൻ എംപി