ദുബായ്: മലയാളം അടക്കമുള്ള 11 ഭാഷകളിൽ സ്വകാര്യ മേഖലയിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് വ്യക്‌തമാക്കി യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്‌തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്.
ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കൻ, തമിഴ് ,ഉറുദു എന്നീ ഭാഷകൾക്ക് കൂടിയാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ അറബിക്, ഇംഗ്ളീഷ് ഭാഷകളിലാണ് തൊഴിൽ ഇടപാടുകൾക്ക് അംഗീകരിച്ചിട്ടുള്ളത്. ഇതിനൊപ്പം മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. 11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളും നിയമനത്തിന് മുൻപ് നൽകുന്ന തൊഴിൽ വാഗ്‌ദാന പത്രികയും ലഭിക്കും.
Read also: ‘ജൂലൈ അവസാനം ഹാജരാകണം’, സോണിയയോട് ഇഡി