കാബൂൾ: അഫ്‌ഗാനിലെ കാബൂൾ വിമാന താവളത്തിന് സമീപം റോക്കറ്റ് ആക്രമണം നടത്തി യുഎസ്. വിമാന താവളം ലക്ഷ്യമിട്ട ചാവേറുകളെ നേരിടാനാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടയിൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് ഇത്.
അതേസമയം, നേരത്തെ വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ജനവാസ മേഖലയിലാണ് ആക്രമണം നടന്നതെന്നും ഒരു കുട്ടി കൊല്ലപ്പെട്ടുവെന്നും കാബൂൾ പൊലീസ് അറിയിച്ചു. ഞായറാഴ്‌ച കാബൂളിലെ യുഎസ് എംബസി, കാബൂള്‍ വിമാന താവളത്തിന്റെ പ്രവേശന കവാടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
Read also: പാരാലിമ്പിക്‌സിലെ വെള്ളിത്തിളക്കം; ഭവിന പട്ടേലിന് പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്