ലക്‌നൗ: ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്‌റ്റേഷന്റെ പേരും മാറ്റി. ഇനി മുതൽ അയോധ്യ എന്നാവും റെയിൽവേ സ്‌റ്റേഷൻ അറിയപ്പെടുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനർനാമകരണം ചെയ്‌തത്. 2018ൽ ദീപാവലി ഉൽസവ വേളയിലായിരുന്നു ജില്ലയുടെ പേര് മാറ്റം. നേരത്തെ അലഹബാദ് ജില്ലയുടെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റുകയും ചെയ്‌തിരുന്നു.
#UPCM श्री @myogiadityanath जी ने फैजाबाद रेलवे जंक्शन का नाम “अयोध्या कैन्ट” करने का निर्णय लिया है। @spgoyal@sanjaychapps1@74_alok pic.twitter.com/P8qg4Gc2P3
— CM Office, GoUP (@CMOfficeUP) October 23, 2021
നൂറ്റാണ്ടിന്റെ പഴക്കമുള്ള മുഗൽസരായ് റെയിൽവേ സ്‌റ്റേഷന് ആർഎസ്എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായുടെ പേരും നൽകി. യുപിയിലും കേന്ദ്രത്തിലും ബിജെപി അധികാരത്തിൽ വന്നതോടെ കൂടുതൽ ജില്ലകളുടെ പേര് മാറ്റണമെന്ന് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അസംഗഡിനെ ആര്യംഗഡ്, അലിഗഡിനെ ഹരിഗഡ്, ആഗ്രയെ ആഗ്രവൻ എന്നിങ്ങനെ പുനർനാമകരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
Read Also: ജുഡീഷ്യറിയുടെ അടിസ്‌ഥാന സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്