ഹാരിസ് മരണം; മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം

By Team Member, Malabar News
Malabarnews_haris death
Representational image
Ajwa Travels

തിരുവനന്തപുരം : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഹാരിസിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ വാദം തള്ളി ഹാരിസിന്റെ കുടുംബാംഗങ്ങള്‍. ഹാരിസിന്റെ മരണത്തിന് കാരണം ജീവനക്കാരുടെ അനാസ്‌ഥ അല്ലെന്നും, ന്യുമോണിയയെ തുടര്‍ന്ന് ഹൃദയ സ്‌തംഭനം മൂലമാണ് ഹാരിസ് മരിച്ചതെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്‌തമാക്കിയത്. എന്നാല്‍ ആശുപത്രി അധികൃതരുടെ ഈ വാദം തള്ളി കൊണ്ട് ഇപ്പോള്‍ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഹാരിസ് മരിച്ചത് ഹൃദയ സ്‌തംഭനം മൂലമാണെന്ന് ആശുപത്രി അധികൃതര്‍ ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ല എന്ന് ഹാരിസിന്റെ കുടുംബം വ്യക്‌തമാക്കി. ശ്വാസകോശത്തില്‍ ഉണ്ടായ അണുബാധ ആണ് കാരണം എന്നാണ് അറിയിച്ചത്. കൂടാതെ ഹാരിസിന് മറ്റ് രോഗങ്ങള്‍ ഉള്ളതായി ആശുപത്രി അധികൃതരോ ഹാരിസോ തങ്ങളോട് പറഞ്ഞിരുന്നില്ല. ഐസിയുവില്‍ നിന്നും ഉടന്‍ തന്നെ റൂമിലേക്ക് മാറ്റാമെന്നാണ് തങ്ങളോട് പറഞ്ഞിരുന്നത് എന്നും കുടുംബം അറിയിച്ചു. ഐസിയുവില്‍ നിന്നും ഉടനെ മാറ്റാമെന്ന് പറഞ്ഞതിനിടെയാണ് ഹാരിസ് മരണപ്പെടുന്നത്. മരണത്തില്‍ ഇപ്പോള്‍ ആശുപത്രി അധികൃതര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഇതിന് കാരണക്കാരായവരെ രക്ഷിക്കാന്‍ വേണ്ടി ആണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് ഇന്ന് മൊഴിയെടുക്കും. ആശുപത്രി അധികൃതരുടെ വീഴ്‌ച കൊണ്ടാണ് മരണം സംഭവിച്ചത് എന്ന് വ്യക്‌തമാക്കുന്ന നഴ്സിംഗ് ഓഫീസറുടെ ശബ്‌ദ രേഖ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് പോലീസ് മൊഴിയെടുക്കുന്നത്. ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.

Read also : ഹാരിസ് മരണം; പോലീസ് ഇന്ന് കളമശ്ശേരിയില്‍ എത്തി മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE