കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞ ഹാരിസിന്റെ മരണത്തില്‍ പോലീസ് ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് ഇന്നെടുക്കുന്നത്. ജീവനക്കാരുടെ അനാസ്‌ഥ മൂലമാണ് ഹാരിസ് മരിച്ചതെന്ന് വ്യക്‌തമാക്കി കൊണ്ടുള്ള ആശുപത്രിയിലെ ജീവനക്കാരിയുടെ ശബ്‌ദ സന്ദേശം പുറത്ത് വന്നതോടെയാണ് കേസ് വിവാദമായത്.
ശബ്‌ദ സന്ദേശം അയച്ച നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് എടുത്തിരുന്നു. കളമശ്ശേരി സിഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഇവരുടെ വീട്ടില്‍ എത്തിയാണ് കഴിഞ്ഞ ദിവസം മൊഴിയെടുത്തത്. ഒപ്പം തന്നെ ഹാരിസിന്റെ ബന്ധുവായ അന്‍വറിന്റെ മൊഴിയും കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി.
ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പ് ഇന്ന് പൂര്‍ത്തിയാക്കിയ ശേഷം പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹാരിസിനെ കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന സമയത്ത് മരിച്ചിരുന്നു. ഇവരുടെ കുടുംബങ്ങളും മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അവയിലും ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചേക്കും.
Read also : പോലീസ് ആക്‌ട് ഭേദഗതി; മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാൻ നീക്കം; ആരോപണം