തിരുവനന്തപുരം: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്‌ഥാനത്ത് സംയുക്‌ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്‌തമാക്കുന്നു. ഇന്ന് മുതൽ ജില്ലാ കേന്ദ്രങ്ങളിൽ അനിശ്‌ചിതകാല സത്യാഗ്രഹം ആരംഭിക്കും.
അതേസമയം, കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം പാളയത്ത് നടത്തുന്ന അനിശ്‌ചിതകാല സത്യാഗ്രഹം 11ആം ദിവസത്തിലേക്ക് കടന്നു. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ സമരവേദിയിൽ എത്തുമെന്ന് സംയുക്‌ത കർഷക സമിതി അറിയിച്ചിട്ടുണ്ട്.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്ത സാഹചര്യത്തിൽ ഡെൽഹിയിൽ കർഷക സംഘടനകൾ നടത്തുന്ന സമരം കൂടുതൽ ശക്‌തമാകുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ കർഷകർ 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ആരംഭിച്ചു. സിംഗു അതിര്‍ത്തിയില്‍ സമരം നടത്തുന്ന 11 കര്‍ഷകരാണ് ഇന്നലെ നിരാഹാര സമരമിരുന്നത്. പ്രക്ഷോഭ വേദികളിലെല്ലാം 24 മണിക്കൂര്‍ റിലേ നിരാഹാര സമരം വ്യാപിപ്പിക്കുകയാണ് കര്‍ഷക സംഘടനകള്‍. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത് വരെ നിരാഹാര സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം.
Also Read: മുഖ്യമന്ത്രിയുടെ മുസ്‌ലിംലീഗ് വിരുദ്ധ പരാമർശവും സമസ്‌തയുടെ പ്രതികരണവും; വിഷയത്തിൽ പി ജയരാജൻ