ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന സമരം മൂലം ദേശീയപാതാ അതോറിറ്റിക്ക് ടോൾ ഇനത്തിൽ നഷ്‌ടമായത് 814.4 കോടി രൂപ. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ എന്നിവിടങ്ങളിലെ ടോൾ പ്ളാസകൾ സമരക്കാർ പിടിച്ചെടുത്തതോടെ ടോൾ പിരിവ് തടസപ്പെട്ടു. ഇതോടെയാണ് ഇത്ര വലിയ തുകയുടെ നഷ്‌ടം ഉണ്ടായിരിക്കുന്നത്.
പഞ്ചാബിൽ മാത്രം 487 കോടി രൂപയുടെ നഷ്‌ടമാണ് ടോൾ പിരിവ് തടസപ്പെട്ടതോടെ ഉണ്ടായത്. കൂടാതെ രാജസ്‌ഥാനിൽ 1.40 കോടി രൂപയുടെയും, ഹരിയാനയിൽ 326 കോടി രൂപയുടെയും നഷ്‌ടം ഉണ്ടായിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം നിലവിൽ മാസങ്ങൾ പിന്നിട്ടു. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന കർഷക സംഘടനകൾ നിലവിൽ സിംഗു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ സമരം നടത്തി വരികയാണ്.
Read also : ബിഹാർ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർക്ക് മർദ്ദനം; പ്രതിഷേധം