കർഷക സമരം; ചർച്ച പരാജയം, ഡിസംബർ 5ന് വീണ്ടും ചർച്ച നടത്തും

By Staff Reporter, Malabar News
malabarnews-farmers
Representational Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരായ കർഷകരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ചുചേർത്ത ചർച്ച പരാജയം. കേന്ദ്രമന്ത്രിമാർ കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.

അടുത്ത ചർച്ച ഡിസംബർ അഞ്ചിനാണ് തീരുമാനിച്ചത്. ചർച്ചയിൽ കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും, അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെട്ടത്.

എന്നാൽ കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില പുതിയ ഉത്തരവുകൾ ഇറക്കാമെന്ന് കേന്ദ്രം വാഗ്‌ദാനം ചെയ്‌തു. പക്ഷേ ഇവയൊന്നും കർഷക സംഘടനാ നേതാക്കൾക്ക് സ്വീകാര്യമായില്ല. നിയമം പിൻവലിക്കാതെ തങ്ങൾ പിന്നോട്ടില്ലെന്ന് അവർ നിലപാട് എടുത്തു.

ഉച്ച ഭക്ഷണത്തിനായി കേന്ദ്ര സർക്കാർ ക്ഷണിച്ചെങ്കിലും കർഷകർ കൂട്ടാക്കിയില്ല. തങ്ങളുടെ ഒപ്പമുള്ളവർ നടുറോഡിൽ ഇരിക്കുമ്പോൾ എങ്ങനെയാണ് സർക്കാർ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നതെന്ന് കർഷകർ നേതാക്കൾ ചോദിച്ചു. ഡെൽഹിയിലെ അതിർത്തിയിൽ നടക്കുന്ന കർഷക സമരം ഇന്ന് എട്ടാം ദിവസവും തുടരുകയാണ്. അതിർത്തി കടന്ന് ഇന്ത്യ ഗേറ്റ് പാതയിലേക്ക് കടന്നു നിൽക്കുകയാണ് സമരക്കാർ ഇപ്പോൾ.

Read Also: കര്‍ഷകര്‍ക്ക് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; സുഖ്ബീര്‍ സിംഗ് ബാദല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE