ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരായ കർഷകരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ചുചേർത്ത ചർച്ച പരാജയം. കേന്ദ്രമന്ത്രിമാർ കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.
അടുത്ത ചർച്ച ഡിസംബർ അഞ്ചിനാണ് തീരുമാനിച്ചത്. ചർച്ചയിൽ കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും, അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെട്ടത്.
എന്നാൽ കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില പുതിയ ഉത്തരവുകൾ ഇറക്കാമെന്ന് കേന്ദ്രം വാഗ്‌ദാനം ചെയ്‌തു. പക്ഷേ ഇവയൊന്നും കർഷക സംഘടനാ നേതാക്കൾക്ക് സ്വീകാര്യമായില്ല. നിയമം പിൻവലിക്കാതെ തങ്ങൾ പിന്നോട്ടില്ലെന്ന് അവർ നിലപാട് എടുത്തു.
ഉച്ച ഭക്ഷണത്തിനായി കേന്ദ്ര സർക്കാർ ക്ഷണിച്ചെങ്കിലും കർഷകർ കൂട്ടാക്കിയില്ല. തങ്ങളുടെ ഒപ്പമുള്ളവർ നടുറോഡിൽ ഇരിക്കുമ്പോൾ എങ്ങനെയാണ് സർക്കാർ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നതെന്ന് കർഷകർ നേതാക്കൾ ചോദിച്ചു. ഡെൽഹിയിലെ അതിർത്തിയിൽ നടക്കുന്ന കർഷക സമരം ഇന്ന് എട്ടാം ദിവസവും തുടരുകയാണ്. അതിർത്തി കടന്ന് ഇന്ത്യ ഗേറ്റ് പാതയിലേക്ക് കടന്നു നിൽക്കുകയാണ് സമരക്കാർ ഇപ്പോൾ.
Read Also: കര്‍ഷകര്‍ക്ക് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; സുഖ്ബീര്‍ സിംഗ് ബാദല്‍