ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരണമെന്ന സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ച സാധ്യമാക്കണം എന്നതായിരുന്നു സംയുക്‌ത കിസാൻ മോര്‍ച്ചയുടെ നിര്‍ദേശം.
എന്നാൽ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കാൻ തയ്യാറായാൽ മാത്രമേ ചര്‍ച്ചയ്‌ക്ക് ശ്രമിക്കേണ്ടതുള്ളൂ എന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്‌തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വാദപ്രതിവാദങ്ങള്‍ ഉയരേണ്ട സമയമല്ല എന്ന് കൃഷി മന്ത്രി കര്‍ഷകരെ അറിയിച്ചു. എന്നാൽ ബില്ലുകൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് തന്നെയാണ് കർഷകരുടെയും നിലപാട്. സമരം ആറുമാസം പൂർത്തിയാവുന്ന മെയ് 26ന് കരിദിനമായി ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച നേരത്തെ അറിയിച്ചിരുന്നു.
Read also: കൊലപാതക കേസ്; ഗുസ്‌തി താരം സുശീൽ കുമാർ അറസ്‌റ്റിൽ