ന്യൂഡെൽഹി: ഹരിയാന-ഡെല്‍ഹി അതിർത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കിസാന്‍ സഭ നേതാവ് പി കൃഷ്‌ണപ്രസാദ്. കർഷകർക്ക് നേരെ സിംഗു അതിർത്തിയിൽ നടന്ന പ്രതിഷേധങ്ങളും, ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അനിഷ്‌ട സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
നിലവിലെ സാഹചര്യത്തിൽ സമരത്തിന് കൂടുതല്‍ കര്‍ഷകരെ എത്തിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പോലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും കൃഷ്‌ണപ്രസാദ് വ്യക്‌തമാക്കി.
അതേസമയം കർഷക സമരം അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ കൂടുതൽ ശക്‌തമാവുകയാണ്. ഡെൽഹി പോലീസിന്റെ നേതൃത്വത്തിൽ സമരക്കാർക്ക് എതിരെ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനു പുറമെ ഇന്ന് ഉച്ചയോടെ സിംഗുവിൽ കർഷകർക്ക് നേരെ ഒരു സംഘം ആളുകൾ കല്ലേറ് നടത്തിയിരുന്നു. അവർ കർഷകരുടെ ടെന്റ് പൊളിക്കുകയും ചെയ്‌തു.
Read Also: സാമ്പത്തിക സർവേ; 2021ൽ 11 ശതമാനം വളർച്ചയുണ്ടാകും, ഈ വർഷം 7.7 ശതമാനം മാത്രം