ന്യൂഡെൽഹി: തങ്ങൾക്ക് ലഭിക്കുന്ന വരുമാനം പഞ്ചാബിൽ ഉള്ളവരുടേതിന് സമാനമായിരിക്കണം എന്നാണ് ഓരോ കർഷകരുടെയും ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, ബിഹാറിൽ ഉള്ളവരുടെ വരുമാനം മതി കർഷകർക്ക് എന്നാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ കർഷകരുടെ ജീവിതനിലവാരം സൂചിപ്പിക്കുന്ന സർവേയുടെ കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ പരാമർശം.
77,124 രൂപയാണ് ഇന്ത്യയിലെ ശരാശരി ഒരു കർഷക കുടുംബത്തിന്റെ പ്രതിവർഷ വരുമാനം. അതായത്, പ്രതിമാസം 6,427 രൂപയാണ് കർഷക കുടുംബങ്ങൾക്ക് ലഭിക്കുക. ഇതിൽ 6,223 രൂപ ചെലവ് വരുമെന്നും കണക്കുകൾ പറയുന്നു.
അതേസമയം, 2,16,708 രൂപയാണ് പഞ്ചാബിലെ കർഷകരുടെ പ്രതിവർഷ വരുമാനം. ഹരിയാനയും ജമ്മു കശ്‌മീരുമാണ് സർവേയിൽ രണ്ടും മൂന്നും സ്‌ഥാനത്ത്. 1,42,668 രൂപയുമായി കേരളം നാലാം സ്‌ഥാനത്താണ്. പട്ടികയിൽ ഏറ്റവും അവസാനം നിൽക്കുന്ന ബിഹാറിന്റെ പ്രതിവർഷ വരുമാനം 42,684 രൂപയാണ്. പശ്‌ചിമ ബംഗാളാണ് ബിഹാറിന് തൊട്ടുമുകളിൽ ഉള്ളത്.
Read also: ഒരു മാസത്തിനകം കോവിഡ് വാക്‌സിൻ തയാറാകും; ആദിത്യനാഥ്