ന്യൂഡെൽഹി: കർണാലിൽ കർഷകർ നടത്തിയിരുന്ന ഉപരോധം പിൻവലിച്ചു. കർഷക പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് സംഘർഷത്തിൽ ഹരിയാന സർക്കാർ ജുഡീഷ്യൽ അന്വേഷണവും, സംഘർഷത്തെ തുടർന്ന് മരിച്ച കർഷകന്റെ കുടുംബത്തിലെ 2 പേർക്ക് ജോലി നൽകുമെന്നും പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രതിഷേധ സമരം പിൻവലിക്കാൻ കർഷക സംഘടനകൾ തയ്യാറായത്.
കർണാലിലെ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയായി കർഷകർ പ്രതിഷേധ സമരത്തിലായിരുന്നു. നിലവിൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഹരിയാന സർക്കാർ തയ്യാറായതോടെ ഐതിഹാസിക പോരാട്ടത്തെ തകർക്കാനാകില്ലെന്നാണ് കർഷക നേതാവ് ഗുർ നാം ചടുനി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ മാസം 28 തീയതിയാണ് കർഷക പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്‌ജിൽ ഒരു കർഷകൻ മരിക്കുകയും, നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. ഇതോടെയാണ് കർഷകർ പ്രതിഷേധ സമരം ആരംഭിച്ചത്.
നിലവിൽ പോലീസ് സംഘർഷത്തിൽ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നൽകുന്നത് സർവീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്‌ജിയായിരിക്കും. കൂടാതെ കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുൻ എസ്‍ഡിഎം ആയുഷ് സിൻഹയോട് അവധിയിൽ പ്രവേശിക്കാനും നിർദ്ദേശം നൽകും.
Read also: നിപ; ഇതുവരെയുള്ള പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി