കാബൂള്‍: അഫ്ഗാനിൽ താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത മാദ്ധ്യമ പ്രവര്‍ത്തക രാജ്യം വിട്ടു. ടോളോ ന്യൂസിലെ ബെഹസ്‌ത അര്‍ഗന്ദാണ് രാജ്യം വിട്ടത്. സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഭയമുണ്ടെന്നും അതിനാൽ രാജ്യം വിടുന്നെന്നാണ് ബെഹസ്‌ത സിഎന്‍എന്നിനോട് പറഞ്ഞത്.
“അഫ്ഗാനിലെ ലക്ഷക്കണക്കിന് ജനങ്ങളെ പോലെ എനിക്കും താലിബാനെ പേടിയാണ്, അതിനാല്‍ രാജ്യം വിടുകയാണ്”- ബെഹസ്‌ത പറഞ്ഞു. എന്നാൽ, രാജ്യത്തെ സാഹചര്യങ്ങള്‍ അനുകൂലമായാൽ തിരിച്ചെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
താലിബാൻ നേതാവുമായുള്ള അഭിമുഖത്തില്‍ കാബൂളില്‍ വീടുതോറുമുള്ള തിരച്ചിലുകളെക്കുറിച്ചും താലിബാന്റെ ഭാവി പദ്ധതികളെക്കുറിച്ചും ബെഹസ്‌ത നേതാവിനോട് ചോദിച്ചിരുന്നു. 24 വയസ് മാത്രമുള്ള ബെഹസ്‌തയുടെ അഭിമുഖം അന്താരാഷ്‍ട്ര തലത്തിൽ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അഫ്ഗാന്‍ മാദ്ധ്യമങ്ങള്‍ക്ക് വേണ്ടി ഒരു താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത ആദ്യ മാദ്ധ്യമ പ്രവര്‍ത്തക എന്ന നേട്ടവും ബെഹസ്‌തക്കാണ്.
Read also: ആൾകൂട്ട മർദ്ദനത്തിന് എതിരെ പ്രതിഷേധം; അറസ്‌റ്റിലായ യുവാവിന് പാക് ബന്ധമെന്ന് മന്ത്രി