തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തുടരും. 5 ദിവത്തെ ശമ്പളം വീതം 6 മാസത്തേക്കാണ് പിടിക്കുക. സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്ക് ശമ്പളം പിടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പിടിച്ചെടുക്കുന്ന തുക ഏപ്രിലില്‍ പലിശയടക്കം പിഎഫില്‍ ലയിപ്പിക്കും. തുകക്ക് 9 ശതമാനം പ്രതിവര്‍ഷ പലിശയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച നടത്തിയെന്ന് ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ശമ്പളം പിടിക്കല്‍ തുടരാൻ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
Read also: പ്രതിസന്ധി ആയുധമായി; കോവിഡ് കാലത്ത് മില്‍മക്ക് കൈനിറയെ ലാഭം
അതേസമയം സംസ്ഥാനത്തെ ചിലവുകള്‍ ചുരുക്കുന്നതിനുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്ക് മോടി പിടിപ്പിക്കല്‍, പുതിയ വാഹനം വാങ്ങല്‍ തുടങ്ങിയവക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.