തിരുവനന്തപുരം: വ്യാജരേഖ ഉണ്ടാക്കി സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. ആര്യങ്കാവ് ഫോറസ്‌റ്റ് റേഞ്ച് ഓഫിസിലെ 18 ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്. 2 റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ, 3 ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ, ഒരു സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ, 11 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ, ഒരു സീനിയർ ക്ളർക്ക് എന്നിവർക്ക് എതിരെയാണ് നടപടി.
വ്യാജമായി ശമ്പളം എഴുതിയെടുത്ത പണം തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ദിവസ വേതനക്കാരുടെ ലിസ്‌റ്റിൽ വ്യാജ പേര് ഉൾപ്പെടുത്തി 1,60,000 രൂപയാണ് തട്ടിയെടുത്തത്. വനംവകുപ്പ് വിജിലൻസും ഫ്ളയിങ് സ്‌ക്വാഡും ആണ് തട്ടിപ്പ് കണ്ടെത്തിയത്.
അതേസമയം, ആര്യങ്കാവിലെ സാമ്പത്തിക തട്ടിപ്പിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ റേഞ്ച് ഓഫീസുകളിൽ വ്യാപക പരിശോധന നടത്താനൊരുങ്ങുകയാണ് വനംവകുപ്പ്. വനംവകുപ്പിൽ കൃത്യമായി ഇത്തരം പരിശോധനകൾ നടക്കുന്നില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയരുന്നതിനിടെയാണ് ആര്യങ്കാവിലെ തട്ടിപ്പ് പുറത്തുവരുന്നത്.
Most Read: മനീഷ് സിസോദിയയ്‌ക്ക് വീണ്ടും കുരുക്ക്; ഇഡി അറസ്‌റ്റ് ചെയ്‌തു