എടിഎമ്മിൽ പണമില്ലെങ്കിൽ പിഴ; തീരുമാനം പിൻവലിക്കണമെന്ന് ബാങ്കുകൾ

By News Desk, Malabar News
Fine for not having cash at ATM; Banks want decision overturned
Representational Image
Ajwa Travels

ന്യൂഡെൽഹി: എടിഎമ്മുകളിൽ പണമില്ലാതെ വന്നാൽ പിഴയടക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശത്തിൽ അമ്പരന്ന് വിപണി. പുതിയ തീരുമാനത്തിൽ എതിർപ്പുമായി ബാങ്കുകളും എടിഎം സംഘടനകളും രംഗത്തെത്തി. തീരുമാനം ഉടൻ പിൻവലിക്കണം എന്നാണ് ഇവരുടെ ആവശ്യം.

ഒരു എടിഎമ്മിൽ പത്ത് മണിക്കൂറിലധികം സമയം പണമില്ലാതെ വന്നാൽ 10,000 രൂപ പിഴയടക്കണമെന്നാണ് റിസർവ് ബാങ്കിന്റെ ഉത്തരവ്. ഉപഭോക്‌താക്കളെ സംബന്ധിച്ച് വളരെ ആശ്വാസകരമായ ഒരു തീരുമാനം ആയിരുന്നു ഇതെങ്കിലും കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്‌ട്രി ഉൾപ്പടെ കടുത്ത എതിർപ്പാണ് ഉയർത്തുന്നത്.

എടിഎമ്മിൽ പണമില്ലാതെ വലയുന്ന ഉപഭോക്‌താക്കളുടെ നിരന്തരമുള്ള പരാതിയുടെ അടിസ്‌ഥാനത്തിലാണ് റിസർവ് ബാങ്ക് പുതിയ ഉത്തരവ് ഇറക്കിയത്. ഒക്‌ടോബർ 1ന് തീരുമാനം നിലവിൽ വരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.

Also Read: മദ്രാസ് ഐഐടിയിൽ ബ്രാഹ്‌മണാധിപത്യം; ദേശീയ ഒബിസി കമ്മീഷന് പരാതി നൽകി വിപിൻ പുതിയേടത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE