അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് എതിരെ കടുത്ത നടപടിയുമായി അബുദാബി. പൊതുസ്‌ഥലങ്ങളിൽ മാലിന്യം തള്ളിയാൽ ഇനിമുതൽ 1000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴയടക്കേണ്ടി വരും. ശരിയായ വിധത്തിൽ നിശ്‌ചിത സ്‌ഥലത്തു മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ. നിയമ ലംഘകർക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അബുദാബി ഗതാഗത, നഗരസഭയും മാലിന്യ നിർമാർജന വിഭാഗമായ തദ് വീറും മുന്നറിയിപ്പു നൽകി.
വാഹനത്തിൽ നിന്ന് മാലിന്യങ്ങൾ പുറത്തെറിഞ്ഞാൽ ഡ്രൈവർക്ക് 1000 ദിർഹം പിഴയും 6 ബ്ളാക്ക് പോയിന്റും ആയിരിക്കും ശിക്ഷ. കൃഷി, പൂന്തോട്ട മാലിന്യങ്ങളും കെട്ടിട നിർമാണ വസ്‌തുക്കളും അനുമതിയില്ലാത്ത സ്‌ഥലങ്ങളിൽ നിക്ഷേപിച്ചാൽ 10,000 ദിർഹം പിഴയായി അടക്കേണ്ടിവരും.
അതുപോലെ നിർമാണ സ്‌ഥലത്തെ അവശിഷ്‌ടങ്ങളും മലിനജലവും പൊതു സ്‌ഥലങ്ങളിൽ തള്ളിയാൽ ഒരു ലക്ഷം ദിർഹമാണ് പിഴ. മാസ്‌കും ഗ്‌ളൗസും പൊതുസ്‌ഥലത്ത് വലിച്ചെറിയുന്നവർക്ക് എതിരെയും കടുത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Also Read: ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം മരക്കാർ, നേട്ടംകൊയ്‌ത് മലയാള സിനിമ