പൂനെ: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഉണ്ടായ അഗ്‌നിബാധയിൽ 1000 കോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടായെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല. ബിസിജി, റോട്ടോ വാക്‌സിനുകളുടെ നിർമ്മാണത്തെ തീപിടിത്തം ബാധിച്ചു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തടസമില്ലാത നടക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ച ഉച്ചയോടെയാണ് പൂനെയിലെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ തീപിടിത്തം ഉണ്ടായത്.
സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദശിച്ച മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കൊപ്പം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അപകടത്തിൽ മരിച്ച 5 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപവീതം സഹായ ധനവും സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നൽകും. അപകട കാരണത്തെക്കുറിച്ച് വേഗത്തിൽ ഒരു നിഗമനത്തിലേക്ക് എത്താൻ കഴിയില്ലെന്നും അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. സ്‌ഥലത്ത് ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തി.
Read Also: ബിജെപി ദേശീയ അധ്യക്ഷന്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തും