റിയാദ്: സൗദി അറേബ്യയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിന് തുടക്കമായി. സൗദി അറേബ്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വനിതകള്‍ ഒരു ഔദ്യോഗിക ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളില്‍ നിന്നായി 24 ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്. 17വയസിന് മുകളില്‍ പ്രായമുള്ള 600ല്‍ അധികം താരങ്ങളാണ് ലീഗിന്റെ ഭാഗമാകുക.
ഇതുവരെ ജിദ്ദയിലും റിയാദിലുമായി ഏഴു മല്‍സരങ്ങളാണ് അരങ്ങേറിയത്. അതേസമയം മല്‍സരങ്ങള്‍ ടെലിവിഷനില്‍ ടെലിക്കാലെ ചെയ്യാന്‍ സൗദി ഭരണകൂടം അനുമതി നല്‍കിയിട്ടില്ല.
വലിയ തരത്തിലുള്ള സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സൗദി അറേബ്യയില്‍ 2018ലാണ് സ്‍ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. ഇപ്പോള്‍ സ്‍ത്രീകള്‍ക്ക് ഫുട്‌ബോള്‍ കളിക്കളത്തിലേക്കും അനുമതി ലഭിച്ചതില്‍ ഏറെ സന്തോഷത്തിലാണ് സൗദിയിലെ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന നിരവധി പേര്‍. പതുക്കെ ആണെങ്കിലും ഈ മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നവയാണ് എന്നാണ് ഇവര്‍ പറയുന്നത്.
Read Also: അടുത്ത വർഷം കൂടുതൽ മൽസരങ്ങൾക്ക് ഒരുങ്ങി ബിസിസിഐ