കാൺപൂര്‍: നിധി കണ്ടെത്താനായി അഞ്ച് വയസുകാരിയെ ബലി നൽകി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ അയല്‍വാസിയായ സ്‍ത്രീയെയും മകളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് ഒരു കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സമീപത്തെ പുഴയില്‍ തള്ളിയെന്നും അയൽവാസിയായ സ്‍ത്രീയുടെ മകൻ പോലീസിന്റെ ചോദ്യം ചെയ്യലിൽ മൊഴി നൽകി. തുടർന്ന് പുഴയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മാരകമായ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
മന്ത്രവാദിയുടെ വാക്കനുസരിച്ചാണ് കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒരു കുട്ടിയെ ബലി നല്‍കിയാല്‍ നിധി കണ്ടെത്താൻ സാധിക്കുമെന്നാണ് മന്ത്രവാദി ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും മന്ത്രവാദിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്‌തമാക്കി.
Read also: ഇന്ധനവില വർധന; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി ബംഗാൾ മന്ത്രിയുടെ പ്രതിഷേധം