ജക്കാർത്ത: ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേര്‍ മരണപ്പെട്ടതായി റിപ്പോർട്. ഇന്തോനേഷ്യയിലും സമീപ രാജ്യമായ കിഴക്കന്‍ ടിമോറിലും വീശിയടിച്ച സെറോജ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. നിരവധിപേരെ കാണാതായെന്നും റിപ്പോർട്.
കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളാര്‍സ് ദ്വീപ് മുതല്‍ കിഴക്കന്‍ ടിമോര്‍ വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളവും ചെളിയും കയറിയതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്‌തിട്ടുണ്ട്.
കാണാതായവര്‍ക്കായി മേഖലകളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങിയ ചുഴലിക്കാറ്റ് ശക്‌തി പ്രാപിച്ചത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. റോഡുകൾ തകർന്നതും വൈദ്യുതി ബന്ധം മുറിഞ്ഞതും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
അതേസമയം മഴ അടുത്ത ദിവസവും തുടരുമെന്നാണ് ദുരന്ത നിവാരണ ഏജന്‍സി വിലയിരുത്തുന്നത്.
Read Also: ആകെ വോട്ടർമാർ 90, പോൾ ചെയ്‌തത് 171; അസമിലെ വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട്