കൊച്ചി: ക്ഷേത്ര ആചാരമായ ‘കാൽ കഴുകിച്ചൂട്ട്’ ചടങ്ങ് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. തൃപ്പുണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലാണ് പ്രാകൃത ചടങ്ങായ കാൽ കഴുകിച്ചൂട്ട് നടക്കുന്നത്. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകൾ കഴുകുന്ന ചടങ്ങ് 12 നമസ്‌കാരമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ്.
പൂർണ്ണത്രയീശ ക്ഷേത്രത്തിലെ കാൽ കഴുകിച്ചൂട്ട് ചടങ്ങ് തുടരാമെന്നും, മതവിശ്വാസികൾക്ക് ഭരണഘടനാ സംരക്ഷണം ഉണ്ടെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വ്യക്‌തമാക്കിയിട്ടുണ്ട്. ഭക്‌തർ ബ്രാഹ്‌മണരുടെ കാൽ കഴുകുന്നു എന്ന രീതിയിൽ കഴിഞ്ഞ മാസം വന്ന വാർത്ത തെറ്റാണെന്ന് കണ്ടെത്തിയതായും കോടതി വ്യക്‌തമാക്കി.
12 നമസ്‌കാരത്തെ സമാരാധന എന്ന് പുനർ നാമകരണം ചെയ്‌ത കൊച്ചിൻ ദേവസ്വം ബോർഡ് നടപടി നിയമപരമായി നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.
Most Read: വിദ്യാർഥികളുടെ കൺസെഷൻ; ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ഗതാഗത മന്ത്രി