മുംബൈ: ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും നിക്ഷേപ വരവില്‍ കുതിച്ച് കയറ്റം. ആഗോള വിപണിയില്‍ ചലനമുണ്ടായത് ഇന്ത്യയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മാർച്ചിൽ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപര്‍ 17304 കോടിയാണ് ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപിച്ചിരിക്കുന്നത്.
ഡിപോസിറ്റ് കണക്ക് പ്രകാരം എഫ്‌പിഐകളില്‍ 10482 കോടി ഇക്വിറ്റികളിലേക്കും, 6822 കോടി ഡെബ്റ്റ് വിഭാഗത്തിലേക്കുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് രണ്ടും ചേര്‍ത്താണ് 17000 കോടിക്ക് മുകളിലേക്ക് പോയത്.
ഫെബ്രുവരിയിലും ജനുവരിയിലും കുതിച്ച് കയറിയിരുന്നു നിക്ഷേപം. ജനുവരിയില്‍ 14649 കോടിയായിരുന്നു നിക്ഷേപം. ഫെബ്രുവരില്‍ അത് 23663 കോടിയായി ഉയര്‍ന്നു. ഈ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് നിക്ഷേപം മാർച്ചിൽ കുറവാണെങ്കിലും ഇതിൽ പരിഭ്രമിക്കേണ്ടതില്ല എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
കോവിഡ് കേസുകള്‍ ഉയരുന്നതാണ് ഇന്ത്യന്‍ വിപണിയിലെ നിക്ഷേപ സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാവുന്നത്. എന്നാല്‍ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നത് വിപണിയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമായെന്നാണ് വിലയിരുത്തൽ.
Read Also: നമ്പി നാരായണൻ കേസ് നാളെ പരിഗണിക്കണമെന്ന് കേന്ദ്രം; ആവശ്യം തള്ളി സുപ്രീം കോടതി